ഇഴ പിരിയുമ്പോൾ *
ഹന്ത! ജീവിതം
വെന്തു നീറുമ്പോൾ
എന്തിനന്ധമാമാസക്തിയെൻ സഖേ?
വെന്തു വെണ്ണീറായ്
കിടക്കുന്ന നേരവും
എന്തു കാര്യത്തിനീ വൃഥാ വേപഥു?
സ്വന്തമായൊന്നുമില്ലയീ
ഭൂവിൽ,
നീ-
യെന്തിനശ്രുക്കൾ പാഴായ് പൊഴിക്കുന്നു?
സ്വന്തമല്ലയീ
ഗേഹവും ദേഹവും
സ്വന്തമല്ല നിൻ ചിത്തവും വിത്തവും
സ്വന്തമല്ല നിൻ ഭക്തി, വിഭക്തിയും;
പിന്നെയെന്തിനീ സംത്രാസമെൻ സഖേ?
വഹ്നി നിന്നെ
വിഴുങ്ങുമ്പോൾ നീയൊരു
ചന്ദനത്തിരിയായ് എരിഞ്ഞു തീർന്നീടുക.
*(ബാലചന്ദ്രൻ
ചുള്ളിക്കാടിന്റെ "അഭാവം" വായിച്ചപ്പോൾ തോന്നിയത്)